Wednesday, September 17, 2008

ഭഗവത്‌ ഗീത - ൨- ൩൧-35

31. സ്വധര്‍മ്മമപി ചാവേക്ഷ്യ ന വികമ്പിതുമര്‍ഹസി
ധര്‍മ്മ്യാദ്ധി യുദ്ധാഛ്രേയോന്യത്‌ ക്ഷത്രിയസ്യ ന വിദ്യതേ

ക്ഷത്രിയസ്യ സ്വധര്‍മ്മം അവേക്ഷ്യ = ക്ഷത്രിയന്റെ സ്വധര്‍മ്മത്തെ ആലോചിച്ചിട്ടും
ത്വം ന വികമ്പിതും അര്‍ഹസി = നീ വിചലിക്കുവാന്‍ അര്‍ഹനല്ല
ധര്‍മ്മ്യാത്‌ യുദ്ധാത്‌ ശ്രേയഃ ക്ഷത്രിയസ്യ ന വിദ്യതേ = ധര്‍മ്മത്തില്‍ നിന്നും തെറ്റാത്ത യുദ്ധത്തെക്കാള്‍ ശ്രേഷ്ഠമായി ക്ഷത്രിയന്‌ മറ്റൊന്നും ഇല്ല.
സമൂഹത്തില്‍ ധര്‍മ്മം നിലനിര്‍ത്തുക എന്നത്‌ ക്ഷത്രിയന്റെ സ്വധര്‍മ്മം. അതിനു വേണ്ടി യുദ്ധം ചെയ്യാനുള്ള അധികാരി ക്ഷത്രിയന്‍. അതുകൊണ്ടൂം നീ ഇവിടെ യുദ്ധം ചെയ്യേണ്ടവന്മ്‌ എന്നു പറയുന്നു. ധര്‍മ്മത്തില്‍ നിന്നും വ്യതിചലിക്കാത്ത എന്നവിശേഷണം പ്രത്യേകം ശ്രദ്ധിക്കുക. അവനവന്റെ ഉന്നതിയ്ക്കു വേണ്ടിയുള്ള യുദ്ധമല്ല പറയുന്നത്‌.

32. യദൃഛയാ ചോപപന്നം സ്വര്‍ഗ്ഗദ്വാരമപാവൃതം
സുഖിനഃ ക്ഷത്രിയാഃ പാര്‍ത്ഥ ലഭന്തേ യുദ്ധമീദൃശം

പാര്‍ത്ഥ = അല്ലയോ അര്‍ജ്ജുന
യദൃഛയാ ഉപപന്നം = പണികൂടാതെ തന്നെ വന്നു ചേര്‍ന്ന
അപാവൃതം സ്വര്‍ഗ്ഗദ്വാരം = സ്വര്‍ഗ്ഗവാതില്‍ തുറന്നിട്ടിരിക്കുന്നതുമായ
ഈദൃശം യുദ്ധം = ഇതുപോലെയുള്ള യുദ്ധം
സുഖിനഃ ക്ഷത്രിയാഃ ലഭന്തേ = സുഖികളായ ക്ഷത്രിയനു മാത്രമേ ലഭിക്കൂ.

ഈ യുദ്ധം ഇപ്പോള്‍ വന്നു ചേര്‍ന്നിരിക്കുന്നതാണ്‌ . അധര്‍മ്മികളായ ഇവരോടുള്ള യുദ്ധത്തില്‍ ജയിച്ചാല്‍ ലോകരക്ഷ എന്ന സ്വധര്‍മ്മം പാലിക്കപ്പെട്ടു, മരിച്ചാല്‍ വീരസ്വര്‍ഗ്ഗം . രണ്ടായാലും നല്ല ഫലം ലഭിക്കുന്ന ഇതുപോലെ ഉള്ള യുദ്ധം ഭാഗ്യവാന്മാര്‍ക്കു മാത്രമേ ലഭിക്കൂ.

33. അഥ ചേത്ത്വമിമം ധര്‍മ്മ്യം സംഗ്രാമം ന കരിഷ്യസി
തതഃ സ്വധര്‍മ്മം കീര്‍ത്തിം ച ഹിത്വാ പാപമവാപ്സ്യസി

അഥ = അനന്തരം
ത്വം =നീ
ഇമം ധര്‍മ്മ്യം സംഗ്രാമം = ഈ ധര്‍മ്മത്തില്‍ നിന്നും വ്യതിചലിക്കാത്ത യുദ്ധത്തെ
ന കരിഷ്യസി ചേത്‌= ചെയ്തില്ലെങ്കില്‍
തതഃ = അതു നിമിത്തം
കീര്‍ത്തിം സ്വധര്‍മ്മം ച ഹിത്വാ= കീര്‍ത്തിയേയും , സ്വധര്‍മ്മത്തേയും ഹനിച്ചിട്ട്‌
പാപം അവാപ്സ്യസി= പാപത്തെ പ്രാപിക്കും

34. അകീര്‍ത്തിം ചാപി ഭൂതാനി കഥയിഷ്യന്തി തേവ്യയാം
സംഭാവിതസ്യ ചാകീര്‍ത്തിര്‍മരണാദതിരിച്യതേ

ഭൂതാനി = ജനങ്ങള്‍
തേ അവ്യയാം അകീര്‍ത്തിം = ഒരിക്കലും നശിക്കത്തതായ നിന്റെ അപകീര്‍ത്തിയെ
കഥയിഷ്യന്തി = പറയും
സംഭാവിതസ്യ = ബഹുമാനിക്കപ്പെട്ടവന്‌
അകീര്‍ത്തിഃ മരാണാത്‌ അതിരിച്യതേ = അപകീര്‍ത്തി മരണത്തെക്കാള്‍ ദുഃഖദായിയാണ്‌.

35. ഭയാദ്രണാദുപരതം മംസ്യന്തേ ത്വാം മഹാരഥാഃ
യേഷാം ച ത്വം ബഹുമതോ ഭൂത്വാ യാസ്യസി ലാഘവം

മഹാരഥാഃ ത്വാം = മഹാരഥന്മാര്‍ നിന്നെ
ഭയാത്‌ രണാത്‌ ഉപരതം = ഭയം കൊണ്ട്‌ യുദ്ധത്തില്‍ നിന്നു പിന്‍ വാങ്ങിയവന്‍ എന്ന്‌
മംസ്യന്തേ = വിചാരിക്കും
യേഷാം ബഹുമതഃ ഭൂത്വാ = യാതൊരുത്തര്‍ക്കു ബഹുമാന്യനായ നീ
ലാഘവം യാസ്യസി = ലഘുത്വത്തെ പ്രാപിക്കും

No comments: